കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ അമരാട് മലയിലെ ഒന്‍പത് പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ തീരുമാനം. പുറം ലോകവുമായി ഇടപെടാതെ പ്രാകൃത ജീവിതം നയിക്കുന്ന കോളനി നിവാസികളില്‍ ഒരു പെണ്‍കുട്ടിയടക്കം 15ഓളം കുട്ടികള്‍ സ്കൂളില്‍ പോകാന്‍ കഴിയാതെ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്. 2005ല്‍ പഞ്ചായത്ത് 50 സെന്റ് സ്ഥലത്ത് ഒന്‍പത് കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ അറ്റകുറ്റപ്പണികളില്ലാതെ തകര്‍ന്ന നിലയിലാണ്. ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിച്ച ജനപ്രതിനിധികളടക്കമുള്ള സംഘത്തിന് കാണാന്‍ കഴിഞ്ഞത് ദുരിത ജീവിതം നയിക്കുന്ന കോളനി നിവാസികളെയാണ്.
തങ്ങള്‍ക്ക് എന്തെങ്കിലും തൊഴില്‍ വേണമെന്ന് ഇവിടെ നിന്ന് ജനവാസമേഖലകളിലേക്ക് മാറി താമസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഒന്‍പത് കുടുംബങ്ങളേയും മാറ്റി താമസിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം തുടര്‍ന്ന് നടത്താന്‍ നടപടികളെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന് പറഞ്ഞു.
വളളൂവര്കുന്ന് കോളനിയെ അംബേദ്കര്‍ കോളനി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വട്ടച്ചിറ കോളനിയിലെ കുട്ടികള്‍ക്കായി സാമൂഹ്യ പഠന മുറി ഒരുക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പട്ടികവര്‍ഗ കോളനികളില്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനും കോളനികളിലെ ജീവിതാന്തരീക്ഷം വിലയിരുത്താനുമായി കോളനികള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം അറിയിച്ചതാണിത്
പുതുപ്പാടി പഞ്ചായത്തിലെ കുറുമരുകണ്ടി കോളനിയും കലക്ടര്‍ സന്ദര്‍ശിച്ചു.
വിവിധ കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തു. ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ബി. രാജീവ് കുമാര്‍, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. ഷമീര്‍, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ആയിഷ, കിര്‍താഡ്സ് ഡയറക്ടര്‍ ബിന്ദു തുടങ്ങിയവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: