തൊടുപുഴ: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ഹോട്ടല്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു. മണക്കാട് കൂവയില്‍ സുനില്‍ദത്തിന്റെ ഉടമസ്ഥതയില്‍ റോട്ടറി ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോപുരം ഹോട്ടലാണ് അടപ്പിച്ചത്. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇവിടെ നിന്നും ആഹാരം പാകംചെയ്ത് നല്‍കുന്നതായി നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുപ്പിയും വിറകും നിക്ഷേപിച്ച് ഓട തടസപ്പെടുത്തിയാതായും പരിശോധനയില്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഇന്നലെ രാവിലെ അധികൃതര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചത്. ഇത് സംബന്ധിച്ച് രേഖാമൂലം അറിയിപ്പും നല്കി.
അപാകതകള്‍ അടിയന്തിരമായി പരിഹരിച്ചശേഷം മാത്രമേ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കു എന്നാണ് അധികൃതരുടെ നിലപാട്. പകര്‍വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കാനാണ് നഗരസഭ അധികൃതരുടെ നീക്കം. ഭക്ഷണ ശാലകള്‍ കേന്ദ്രീകരിച്ചാകും പരിശോധനകള്‍. രണ്ടാഴ്ച മുമ്പ് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ആറോളം ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ അടക്കമുള്ളവ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: