കാഞ്ഞാര്‍: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ കോളപ്ര ഏഴാംമൈലില്‍ സ്വകാര്യ വ്യക്തിയുടെ ഹൗസ് പ്ലോട്ടിലേക്ക് ഓട അടച്ച് റോഡ് നിര്‍മ്മിച്ച് ടാര്‍ ചെയ്തത് മൂലം വെള്ളമൊഴുകുന്നത് റോഡിലൂടെ. എഴുപത് വര്‍ഷത്തോളം പഴക്കമുള്ള ഒരു കിലോമീറ്റര്‍ ദൂരമുള്ള ഓടയ്ക്ക് കുറുകെയാണ് റോഡ് വെട്ടി ടാര്‍ ചെയ്തിട്ടുള്ളത്. വില്പനയ്ക്കായി ഒരുക്കിയിട്ടുള്ള ഹൗസ് പ്ലോട്ടിലേക്ക് മൂന്നിടത്താണ് ഓട അടച്ച് ടാറിങ് നടത്തിയിട്ടുള്ളത്.
ഏഴാംമൈലില്‍ നിന്നും ആരംഭിച്ച് ശങ്കരപ്പിള്ളി പാലച്ചുവട്ടിലെ കലുങ്കിന് സമീപം എത്തുന്ന ഓടയാണ് സ്വകാര്യ വ്യക്തി തടസപ്പെടുത്തിയിട്ടുള്ളത്. മഴയത്ത് വലിയ തോതില്‍ വെള്ളമൊഴുകുന്ന ഓടയാണിത്. ഇപ്പോള്‍ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഇത് സംസ്ഥാന പാതയുടെ തകര്‍ച്ചയ്ക്ക് കാരണമാകും. വാഹനങ്ങള്‍ ചീറി പായുമ്പോള്‍ റോഡിലൂടെ നടക്കുന്നവരുടെ ദേഹത്ത് വെള്ളം തെറിക്കുന്നു.
റോഡിലൂടെ വെള്ളമൊഴുക്ക് തുടങ്ങുന്ന ഭാഗത്ത് ടാറിങ് ഇളകി തുടങ്ങിയിട്ടുണ്ട്. ഓടയ്ക്ക് വിഘാതമായി നിര്‍മ്മിച്ച സ്വകാര്യ വ്യക്തിയുടെ റോഡ് നിര്മ്മാണത്തെക്കുറിി
ച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതാണ്. പ്രധാനപ്പെട്ട റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന സ്വകാര്യ റോഡ് പൊളിച്ചുമാറ്റി ഓട പുനര്നിര്മ്മിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: