ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നീസിന്റെ രണ്ടാം ദിനം പുരുഷ, വനിതാ വിഭാഗങ്ങളിലെ മുന്‍നിരക്കാര്‍ക്ക് മുന്നേറ്റം. പുരുഷന്മാരിലെ രണ്ടാം സീഡ് നൊവാക് ദ്യോകോവിച്ച്, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, വനിതകളിലെ ഒന്നാം സീഡ് ആഞ്ജലീന കെര്‍ബര്‍, ഒമ്പതാം സീഡ് അഗ്നീസ്ക റഡ്വാന്‍സ്ക എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.
വാക്കോവറിലൂടെ ദ്യോകോവിച്ചിന്റെയും ഫെഡററുടെയും മുന്നേറ്റം. ദ്യോകൊയുടെ എതിരാളി സ്ലൊവാക്യയുടെ മാര്ട്ടിന് ക്ലിസന്‍ മത്സരത്തിനിടെ പിന്മാറി. ഈ സമയം ദ്യോകോ 6-3, 2-0ന് മുന്നിലായിരുന്നു. ഫെഡററോട് പോരാടുന്നതിനിടെ അലക്സാണ്ടര്‍ ദൊല്ഗൊപൊലൊവും മടങ്ങി. ഈ സമയം ഫെഡറര്‍ 6-3, 3-0ന് മുന്നിട്ടു നില്‍ക്കുകയായിരുന്നു. കെര്‍ബര്‍ യുഎസിന്റെ ഇറിന ഫല്ക്കോണിയെ തുരത്തി, സ്കോര്‍: 6-4, 6-4. റഡ്വാന്‍സ്ക 7-6, 6-0ന് യെലേന യാങ്കൊവിച്ചിനെ മറികടന്നു.
പുരുഷന്മാരില് ആറാം സീഡ് മിലോസ് റാവോനിക്ക്, 15ാം സീഡ് ഗെയ്ല് മോണ്‍ഫില്‍സ്, 25ാം സീഡ് ആല്‍ബര്‍ട്ട് റാമോസ് വിനൊലസ്, 29ാം സീഡ് യുവാന്‍ ഡെല്‍പൊട്രൊ, ഡേവിഡ് ഫെറര്‍, മിഖായേല്‍ യൂഷ്നി, ഏണസ്റ്റ് ഗുല്‍ബിസ് എന്നിവരും രണ്ടാം റൗണ്ടിലെത്തി. 22ാം സീഡ് റിച്ചാര്‍ഡ് ഗാസ്ക്വെറ്റിനെയാണ് ഫെറര്‍ തോല്‍പ്പിച്ചത്, സ്കോര്‍: 6-3, 6-4, 5-7, 6-2.
വനിതകളില്‍ 14ാം സീഡ് ഗാര്‍ബൈന്‍ മുഗുരസ, 24ാം സീഡ് കോകോ വാന്ഡ്വെഗെ, ക്രിസ്റ്റന്‍ ഫ്ളിപ്പ്കെന്സ് എന്നിവര്‍ ആദ്യ വട്ടം പിന്നിട്ടപ്പോള്‍, 16ാം സീഡ് അനസ്താസിയ പാവ്ല്യുചെങ്കോവ, 23ാം സീഡ് കികി ബെര്ടെന്സ് എന്നിവര്‍ക്ക് തോല്‍വി. പവ്ല്യുചെങ്കോവയെ മാരത്തോണ്‍ പോരാട്ടത്തില്‍ അരിന റോഡിനോവ കീഴടക്കി, സ്കോര്‍: 6-3, 6-7, 9-7. സൊറാന ക്രിസ്റ്റിയയാണ് ബെര്‍ടെന്‍സിനെ മടക്കിയത്, സ്കോര്‍: 7-6, 7-5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: