ഭുവനേശ്വര്‍: ഇരുപത്തിരണ്ടാം ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ കൊടിയേറ്റ്. വൈകിട്ട് ആറു മുതല്‍ എട്ട് വരെ ഉദ്ഘാടന ചടങ്ങുകള്‍. മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് ഉദ്ഘാടകന്‍.
മീറ്റ് നാടിന്റെ ആഘോഷമാക്കി മാറ്റാന്‍ ഇന്ന് ഉച്ചക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉദ്ഘാടനം അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. അതിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
മാര്‍ച്ച് പാസ്റ്റ് അക്കമുള്ള പരിപാടികള്‍ക്ക് ശേഷമായിരിക്കും കലാവിരുന്നുകള്‍. 450 നര്‍ത്തികമാരുടെ അകമ്പടിയോടെ പ്രശസ്ത നര്‍ത്തകി അരുണ മൊഹന്തിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഒഡീസി. ശങ്കര്‍ മഹാദേവന് നയിക്കുന്ന സംഗീത വിരുന്ന് എന്നിവയുണ്ടാകും.
800ഓളം പേരാണ് ഗാനസന്ധ്യയില്‍ പങ്കെടുക്കുന്നത്. അതീവസുരക്ഷയാണ് മീറ്റിനായി ഒരുക്കിയിട്ടുള്ളത്. പുതുതായി നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്കിലാണ് മത്സരങ്ങള്‍. എട്ടു കോടി രൂപ ചെലവിലാണ് പുതിയട്രാക്ക് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: