കോഴിക്കോട് : പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലിയെ, നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് മർദിച്ച സംഭവം കൈക്കൂലി വാങ്ങി കെ.സുധാകരന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അച്ഛൻ അശോകൻ. സംഭവത്തില്‍ സുധാകരനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതിൽ സുധാകരനും പങ്കുണ്ടെന്നും അശോകൻ ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് നെഹ്റു ഗ്രൂപ്പ് അധികൃതരും സുധാകരനും തമ്മിൽ കൂടിക്കാഴ്ച നടന്നത്. ഷഹീറിന്റെ ബന്ധുക്കളേയും പാലക്കാട് ചെർപ്പുളശേരിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൂടിക്കാഴ്ച. കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണകുമാറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തന്നെയാണ് എത്തിയതെന്ന് സുധാകരൻ വ്യക്തമാക്കി. എന്നാൽ ജിഷ്ണു കേസിലല്ല ചര്‍ച്ച നടത്തിയതെന്നും ന്യായമായ മറ്റൊരു കേസിലാണ് ഒത്തു തീര്പ്പിനെത്തിയതെന്നും സുധാകരന് പറയുന്നു. അതിനിടെ സുധാകരനെ ചെർപ്പുളശേരിയിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. തുടർന്ന് പോലീസെത്തിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: