തിരുവനന്തപുരം: ദേവികുളം സബ്കളക്ടര്‍ സ്ഥാനത്തേയ്ക്ക് ഏത് ഉദ്യോഗസ്ഥന് വന്നാലും ഒഴിപ്പിക്കലുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്ഭരണപരമായ നടപടിക്രമങ്ങളുടേ ഭാഗമായാണ്. അസിസ്റ്റന്റ് കളക്ടറായും സബ് കളക്ടറായും നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കും. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് അതേ വകുപ്പിലെ സ്ഥാനങ്ങളിലേക്കുമാത്രമേ മാറാവൂ എന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. ഒരുദ്യോഗസ്ഥന് ഏതെങ്കിലും സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ടു മാത്രമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സമ്മതിക്കാനാവില്ലെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: