തിരുവനന്തപുരം: നെഹ്റു കോളജ് ചെയര്മാന് കൃഷ്ണദാസ് പ്രതിയായ കേസ് അട്ടിമറിക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനോട് കെപിസിസി വിശദീകരണം ചോദിക്കും. ബുധനാഴ്ച ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കെപിസിസി വിശദീകരണം തേടാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് നെഹ്റു ഗ്രൂപ്പിന്റെ കോളജിലെ വിദ്യാര്‍ഥിയായ ഷഹീര്‍ ഷൗക്കത്തലി ചെയര്മാന് കൃഷ്ണദാസിനെതിരെ നല്കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. പരാതിക്കാരന് ഷഹീറും ചര്‍ച്ചയില്‍ പങ്കെടുത്തു.
പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥിയായ ഷഹീർ ഷൗക്കത്തലിയെ, നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് മർദിച്ച സംഭവം കൈക്കൂലി വാങ്ങി കെ.സുധാകരന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അച്ഛൻ അശോകൻ ആരോപിച്ചിരുന്നു. സംഭവത്തില്‍ സുധാകരനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതിൽ സുധാകരനും പങ്കുണ്ടെന്നും അശോകൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: