തുറവൂര്‍: വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ച ജില്ലയിലെ പ്രധാന കവലയായ തുറവൂരില്‍ പൊതു ശൗചാലയമില്ലാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ആയിരക്കണക്കിനാളുകള്‍ നിത്യേന എത്തുന്ന കവലയില്‍ ശൗചാലയമില്ലാത്തത് മൂലം ദീര്‍ഘദൂര യാത്രക്കാരടക്കമുള്ളവര്‍ വലയുകയാണ്.
ദേവസ്വം ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസിനോടനുബന്ധിച്ച് ശൗചാലയമുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ പൂട്ടിയിട്ടിയിട്ടിരിക്കുകയാണ്. പത്തു വര്‍ഷം മുന്‍പ് പഞ്ചായത്ത് ഭരണ സമിതി ശൗചാലയ നിര്‍മാണത്തിന് പദ്ധതി തയാറാക്കിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.
വില്ലേജ് ഓഫീസിന് സമീപം പുറമ്പോക്ക് സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ ശൗചാലയം നിര്‍മിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: