ലണ്ടന്‍: ഗള്‍ഫ്, മുസ്ലിം രാജ്യങ്ങളുടെ പിന്തുണയോടെ ബ്രിട്ടനില്‍ ഇസ്ലാം മൗലികവാദം വളരുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ മുന്പിലെന്നും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്ന ദി ഹെന് റി ജാക്സണ് സൊസൈറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനാണ് രണ്ടാമത്. മറ്റു ഗള്‍ഫ്, ഇസ്ലാമിക രാഷ്ട്രങ്ങളും ഒട്ടും പിന്നിലല്ല, റിപ്പോര്‍ട്ട് തുടരുന്നു. ഭീകര സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് ഖത്തറിനെ വിലക്കിയ ഗള്‍ഫ് രാജ്യങ്ങളുടെ നടപടിക്കിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം, പരാമര്‍ശം സൗദി അറേബ്യ തള്ളി.
ബ്രിട്ടനിലെ വിവിധ മുസ്ലിം പള്ളികള്‍ക്കും അവരുടെ ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സഹായമെത്തുന്നത്. ധനസഹായത്തോടൊപ്പം, പ്രകോപനപരമായ രീതിയില്‍ സംസാരിക്കുന്ന മതപ്രഭാഷകരെയും ഇവര്‍ ബ്രിട്ടനിലെത്തിക്കുന്നു. അടുത്തിടെ ബ്രിട്ടനിലും യൂറോപ്പിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നേരത്തെ, ഡേവിഡ് കാമറോണ്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു.
എന്നാല്‍, പാതിവഴിയിലാണ്. ഇത് പൂര്‍ത്തിയാക്കി പുറത്തുവിടണമെന്ന ആവശ്യവും ശക്തമായി. അതേസമയം, വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധങ്ങളെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കം.
ഇപ്പോള്‍ പുറത്തുവന്ന വിവരം തമാശയെന്ന് ബ്രിട്ടിനിലെ സൗദി എംബസി പ്രതികരിച്ചു. അല്‍ ഖ്വയ്ദ അടക്കമുള്ള ഭീകര സംഘടനകളുടെ ഇരയായിരുന്നു തങ്ങളെന്നും, ഭീകരതയോട് ഒരു തരത്തിലുള്ള സൗഹൃദവുമില്ലെന്നും സൗദി എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: