കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടത്തുന്ന അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഇതിനാല്‍ കേസ് സി ബി ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പി. ടി. തോമസ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പള്‍സര്‍ സുനിയ്ക്കപ്പുറം പ്രതികളില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേസ് അട്ടിമറിക്കപ്പെടുമെന്നതിന് തെളിവാണ്. കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അന്വേഷണത്തിന്റെ ചില ഘട്ടങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ദ്ദേശം പോലെ അംഗീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു പോലീസ്.
സുനിയുടെ അറസ്റ്റും കൊച്ചി കായലിലെ മുങ്ങിത്തപ്പലുമെല്ലാം നാടകമാണ്. തെളിവടങ്ങിയ സി ഡി മൂന്ന് മാസം മുമ്പ് കിട്ടിയെന്നാണ് ഡിജിപി ചൊവ്വാഴ്ച പറഞ്ഞത്. സുനിയെ ശരിയായ രീതിയില്‍ ചോദ്യം ചെയ്തിരുന്നെങ്കില്‍ അന്ന് തന്നെ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമായിരുന്നു. ഇതിന് തടസം നിന്നത് മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനയാണ്, തോമസ് പറഞ്ഞു.
കേസില്‍ പങ്കുണ്ടെന്നു സംശയിച്ച് പോലീസ് പിന്തുടര്‍ന്ന വനിതാ അഭിഭാഷകയെസംബന്ധിച്ച് പിന്നീട് വിവരമൊന്നും കേട്ടിട്ടില്ല. സുനിയുടെ വിദേശയാത്ര സംബന്ധിച്ചും പാസ്പോര്ട്ടിനെക്കുറിച്ചും അന്വേഷണവും നടത്തിയില്ല. നടി ആക്രമിക്കപ്പെട്ട സംഭവമറിഞ്ഞ നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍, രാജീവ് മൂന്ന് മണിക്കൂറോളം വൈകിയാണ് സംഭവസ്ഥലത്ത് എത്തിയത്. കേസില്‍ പ്രതികരിക്കാതിരിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദമില്ല. എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: