തൃശൂര്‍: തപസ്യ കലാസാഹിത്യവേദിയുടെ നാല്‍പ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ 9 വരെ തൃശൂര്‍ സുകുമാര്‍ അഴീക്കോട് നഗറി(സംഗീത നാടക അക്കാദമി റീജിണല്‍ തിയ്യേറ്റര്‍)ല്‍ നടക്കും. രാവിലെ 9 ന് 10 കലാ സാഹിത്യ സാംസ്കാരിക വ്യക്തിത്വങ്ങളുടെ പേരില്‍ വിളംബരജാഥകള്‍.
വൈകിട്ട് 4.30 ന് സാംസ്കാരിക സമ്മേളനം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കന്നഡ സാഹിത്യകാരനുമായ പത്മശ്രീ എസ്എല്‍.ഭൈരപ്പ ഉദ്ഘാടനം ചെയ്യും. തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ. പി.രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തുമെന്ന് തപസ്യ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എട്ടിന് 9.45 ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ.മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ടി.എസ്.അനന്തരാമന് അദ്ധ്യക്ഷത വഹിക്കും. മഹാകവി അക്കിത്തം അനുഗ്രഹ പ്രഭാഷണവും തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ മുഖ്യപ്രഭാഷണവും നടത്തും. 11 ന് വൈകിട്ട് ആറിന് ചലച്ചിത്രം ആനുകാലികഗതി എന്ന വിഷയത്തില്‍ ശ്രീനിവാസന്, വിജി തമ്പി, ബാലചന്ദ്രമേനോന് എന്നിവര്‍ സംസാരിക്കും. എസ്.രമേശന് നായര്‍ ആധ്യക്ഷം വഹിക്കും.
9 ന് 8.30ന് സംഘടനാവൃത്തത്തില് എസ്.രമേശന് നായര്‍ അധ്യക്ഷതക്ഷത വഹിക്കും. ദുര്‍ഗ്ഗാദത്ത പുരസ്കാര സമര്‍പ്പണവും സമാപന സമ്മേളനവും 11 ന് .സാഹിത്യകാരന് ശ്രീശൈലം ഉണ്ണികൃഷ്ണന് ദുര്‍ഗ്ഗാദത്ത അനുസ്മരണം നടത്തും. ദുര്‍ഗ്ഗാദത്ത പുരസ്കാരം സാഹിത്യകാരന് ശ്രീജിത്ത് മൂത്തേടത്തിന് എസ്.രമേശന്‍നായര്‍ സമര്‍പ്പിക്കും.
തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സിസി.സുരേഷ്,മുരളി കോളങ്ങാട്ട്,കെ.ഉണ്ണികൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: