തിരുവാര്‍പ്പ്: ഭാഗവതാചാര്യന്‍ സ്വാമി ഉദിത്ചൈതന്യയെ അപമാനിച്ചതിലും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിലും പാപപരിഹാരാര്‍ത്ഥം ജില്ലയിലെ അമ്മമാരായ ഭക്തജനങ്ങള്‍ തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ നാമജപ പ്രതിഷേധ പ്രദക്ഷിണം നടത്തി.
മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍ നാമജപ പ്രദക്ഷിണത്തിന് നേതൃത്വം നല്കി. കോട്ടയം ജില്ലയിലെ വിവിധ മഹിളാ സംഘടനാ നേതാക്കളും മഹിളാ ഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി അനിത, ആശ, ജയന്തി, ഗീതാ രവി എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
കേരളീയ സമൂഹം ആദരവോടെ കാണുന്ന സ്വാമിജിയെ അപമാനിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് മാതൃഭക്തജനങ്ങള് ആരോപിച്ചു. ക്ഷേത്രാചാരങ്ങള്‍ മാനിക്കാതെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞ് ക്ഷേത്രാങ്കണത്തില്‍ അഴിഞ്ഞാടിയ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സത്വരനടപടികള്‍ സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം ഗ്രാമഗ്രാമാന്തരങ്ങളില്‍ മാതൃസംഗമം നടത്തി പ്രതിഷേധിക്കുമെന്നും ബിന്ദുമോഹന്‍ പറഞ്ഞു.
ആഗോളതലത്തില്‍ ഹിന്ദുധര്‍മ്മ പ്രചാരണം നടത്തുന്ന സ്വാമിജിയെ വിളിച്ചുവരുത്തി അപമാനിച്ചതിന് ക്ഷേത്ര ഭരണസമിതി മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി കുമരകം പോലീസില്‍ സ്വാമിജിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: