കോട്ടയം: ജില്ലയില്‍ പടര്‍ന്നുപിടിച്ച ഡെങ്കിപ്പനിയുടെ തീവ്രത കുറഞ്ഞില്ല. ഇതുവരെ 222 പേര്‍ക്കാണ് രോഗം ബാധിച്ചത്. ദിവസം ശരാശരി 8 മുതല്‍ 12 വരെ പേര്‍ക്ക് രോഗം സ്ഥീരീകരിച്ചിരുന്നു. എന്നാല്‍ തീവ്രത കുറഞ്ഞ് വരുകയാണെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. പകര്‍ച്ചപനി ബാധിച്ചരുടെ എണ്ണം കാല് ലക്ഷം കവിഞ്ഞു. പടിഞ്ഞാറന്‍ മേഖലയില്‍ എലിപ്പനി സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശുവിനുവരെ എലിപ്പനി ഉണ്ടാകാമെന്ന കണ്ടെത്തല്‍ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്്.
ജില്ലയില്‍ മലയോര മേഖലയിലായിരുന്നു ഡെങ്കിപ്പനി ബാധിച്ചവര്‍ ഏറെയും. കൂടുതല്‍ പേര്‍ക്കും ടൈപ്പ് വണ്‍ വൈറസാണ് ബാധിച്ചത്. രോഗത്തിന്റെ തീവ്രതയ്ക്ക് മുഖ്യകാരണവും ഈ വൈറസാണ്. രോഗത്തിന്റെ മൂര്‍ദ്ധന്യത്തിലാണ് ശുചീകരണം തുടങ്ങിയത്. ജി്ല്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ശുചീകരണം മൂന്ന് ദിവസങ്ങള്‍ മാത്രമാണ് നടന്നത്. മഴ ശക്തമായതോടെ മാലിന്യനീക്കവും നിലച്ചു. മഴയത്ത് മാലിന്യങ്ങള്‍ അഴുകാന്‍ തുടങ്ങിയതും ജലസ്രോതസുകളിലേക്ക് എത്തുന്നതും എലിപ്പനി സാധ്യത കൂട്ടുന്നു. എലിപ്പനി ലക്ഷണങ്ങള്‍ കണ്ടുവരുന്നവര്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ നല്കാന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ക്ക് അടിസ്ഥാനമില്ലെന്ന വാദം ശക്തമാണ്. സ്വകാര്യ ആശൂപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണം ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ കണക്കുകളേക്കാളും രോഗികളുടെ എണ്ണം ഇരട്ടിയാകും. ഒരോ ദിവസവും പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പാലിക്കാറില്ല. അതിനാല്‍ രോഗബാധിതരുടെ യഥാര്‍ഥ കണക്ക് ലഭ്യമല്ല.
ഡെങ്കിയുടെ തീവ്രത കുറയണമെങ്കില്‍ രോഗം പരത്തുന്ന കൊതുകിന്റെ സാന്ദ്രത കുറയണം. രോഗവാഹകരായ ഈഡീസ് കൊതുകള്‍ക്ക് ഒരുവര്‍ഷം വരെ ജീവിക്കും. നാല് മുതല്‍ ആറ് ദിവസം കൊണ്ട് മുട്ടവിരിഞ്ഞ് പുതിയ കൊതുകളും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോഴുളള ശുചീകരണ പ്രവര്‍ത്തനം ഫലപ്രാപ്തി ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. എലിപ്പനി ഉണ്ടാകാതെയിരിക്കാന്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്. കാലില്‍ മുറിവോ മറ്റുമുളളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: