കട്ടപ്പന: മുരിക്കാശേരി -സേനാപതി-ചെമ്പകപ്പാറ റോഡ് നന്നാക്കുന്നില്ല. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറിങ് ജോലികള്‍ പൂര്‍ത്തീകരിച്ച ഈ റോഡില്‍ രണ്ടുപ്രാവശ്യം കുഴികളടച്ചതൊഴിച്ചാല് നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല. മുരിക്കാശേരി കോളേജ് പടിമുതലുള്ള ഒന്നരകിലോമീറ്റര്‍ ദൂരമാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത്.
കൊടും വളവും കുത്തനെയുള്ള ഇറക്കവും നിറഞ്ഞ റോഡിന് വീതി കുറവായതിനാല്‍ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നുണ്ട്. ഏതാനും വര്‍്ഷങ്ങള്‍ക്ക് മുന്‍പ് മൃതദേഹവുമായി വന്ന ആംബുലന്‍സ് ഇറക്കത്തിലുള്ള കൊടും വളവില്‍ മറിഞ്ഞതിനാല്‍ ഇവിടം ആംബുലന്‍സ് വളവെന്നാണ് അറിയപ്പെടുന്നത്.
വാത്തിക്കുടി, മരിയാപുരം, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലുള്ളവര്‍ക്ക് നെടുങ്കണ്ടം, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് എളുപ്പമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുന്ന റോഡാണിത്. മുന്‍പ് നെടുങ്കണ്ടം കട്ടപ്പന മേലേചിന്നാര്‍ എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി ബസുകള്‍ ഉണ്ടായിരുന്നു.
റോഡ് പൊളിഞ്ഞതോടെ ഏതാനും ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ടാറിങ്ങിന് ഇരുവശവും പൊട്ടിപ്പൊളിഞ്ഞ് വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: