ചെറുതോണി: ക്ഷീരോല്പാദന മേഖലയില്‍ ജില്ലയില്‍ വന്‍ കുതിപ്പ്. 2016-2017 വര്‍ഷത്തില്‍ അന്‍പത്തി എട്ട് ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം തന്നെ നാല് ലക്ഷത്തി എണ്‍പത്തി അയ്യായിരം ലിറ്റര്‍ പാല് അളന്നുവെന്നാണ് സര്‍വ്വേയില്‍ പറഞ്ഞിട്ടുള്ളത്.
മുന്‍വര്‍ഷങ്ങളില്‍ ഒരു ലക്ഷത്തി എന്പത്തിമൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തി അഞ്ച് ലിറ്റര്‍ ഉല്പാദനമാണ് നടന്നത്. ഇതു വഴി അഞ്ച് കോടി എണ്‍പത്തി അഞ്ച് ലക്ഷം രൂപയുടെ വിറ്റ് വരവാണുള്ളത്. കര്‍ഷകരില്‍ നിന്ന് ശരാശരി 31 രൂപ വില കൊടുത്ത് വാങ്ങുന്ന പാലിന് ഒരു വര്‍ഷം നൂറ്റി എണ്‍പത്തിനാല് കോടി നാല്പത്തി അഞ്ച് ലക്ഷത്തിനാല്പത്തി നാലായിരം രൂപയാണ് പാല് വിലയായി ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നത്.
സംഭരിക്കുന്ന പാലിന്റെ 74 ശതമാനം പാല് മില്‍മക്ക് ലഭിക്കുമ്പോള്‍ 26 ശതമാനം പ്രദേശിക തലത്തില്‍ വിറ്റഴിക്കപ്പെടുകയാണ്. കേന്ദ്ര, സംസ്ഥാന, ത്രിതല പഞ്ചായത്തുകള്‍ കഴിഞ്ഞ വര്‍ഷം പത്ത് കോടി രൂപയാണ് ക്ഷീര കര്‍ഷകര്‍ക്കായി അനുവദിച്ചത്. ക്ഷീരോല്പാദനമേഖലയില് സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഇടുക്കി ജില്ലക്കുള്ളത്. വയനാടും പാലക്കാടുമാണ് ഒന്നും രണ്ടും സ്ഥാനത്ത് ഉള്ളത്. ജില്ലയില്‍ 220 ക്ഷീരോല്പ്പാപാദന സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 192 സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഈ നേട്ടം മുന്‍നിര്‍ത്തി തീറ്റപ്പുല്കൃഷിക്കകള് തുടങ്ങാന്‍ സഹായവും നല്‍കും.
ക്ഷീരകര്‍ഷകര്‍ വഴിയും സംഘങ്ങള്‍ വഴിയുമാണ് ഇതിനുള്ള സഹായങ്ങള്‍ നല്‍കുന്നത്. ഇടുക്കിയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ ക്ഷീരോല്പാദന രംഗത്ത് ഇടുക്കിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: