കാഞ്ഞിരപ്പള്ളി:പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചിട്ടും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടും കാഞ്ഞിരപ്പള്ളി ടൗണില്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രം ആരും കണ്ടില്ല. ആരോഗ്യവകുപ്പിന്റെയും തദ്ദേസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തില്‍ പകച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ടൗണില്‍ തന്നെ മലിന ജലം അടിഞ്ഞു കൂടി കൊതുകുകള്‍ പെരുകുന്നത്.
നാടു നീളെ പരിശോധന നടത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം അറിഞ്ഞമട്ടില്ല. സ്വകാര്യ ബസ് സ്റ്റാന്റിന്റെ പ്രവേശനകവാടത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിട സമുച്ചയത്തിനിടയിലാണ് മലിനജലം അടിഞ്ഞു കൂടി കിടക്കുന്നത്. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഒരു വശത്ത് മലിനജലം കെട്ടികിടക്കുകയാണ്. ഇവിടെ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നു. കെട്ടികിടക്കുന്ന മാലിന്യത്തില്‍ നിന്നും കൊതുകുകളും പെരുകുന്നു.സമീപത്തുള്ള കെട്ടിടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ടൗണിലെത്തുന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവിടെ കെട്ടികിടക്കുന്ന മലിനജലം നീക്കം ചെയ്യണമെന്നാണ് വ്യാപാരികളുടെയും ജനങ്ങളുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: