മുക്കം: കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ള കിഴക്കന്‍ മലയോര മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിയും സര്‍ക്കാര്‍ പ്രഖ്യാപിത പ്രത്യേക ചികിത്സാ സംവിധാനങ്ങളായില്ല. നൂറു കണക്കിനാളുകള്‍ ദിവസേന പനി ബാധിതരായി ചികിത്സ തേടിയെത്തുന്ന കാരശ്ശേരി, കൊടിയത്തൂര്‍, ചെറുവാടി തുടങ്ങിയ ആശുപത്രികളിലെല്ലാം പഴയ ചികിത്സാ സംവിധാനം തുടരുകയാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡോക്ടര്‍മാര്‍ സ്ഥലം വിടും.ഈ ചികിത്സ തന്നെയും ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ െ്രെപമറി ഹെല്‍ത്ത് സെന്ററുകളില്‍ ലഭ്യമാകൂ. മറ്റു ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ വിവിധ ക്യാമ്പുകളിലും കുത്തിവെപ്പിലുമൊക്കെയാവും. ഇതുമൂലം ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ നിരാശരായി തിരിച്ചു പോകേണ്ട അവസ്ഥ ഈ അത്യാഹിത ഘട്ടത്തിലും ഏറെയുണ്ട്. ചികിത്സാ സമയം ദീര്‍ഘിപ്പിച്ചുവെന്നും പുതിയ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിച്ചു കഴിഞ്ഞുവെന്നുമൊക്കെ ആരോഗ്യ വകുപ്പും സര്‍ക്കാറും അവകാശപ്പെടുന്നതിനിടെയാണ് ഈ ദുരവസ്ഥയില്‍ പാവങ്ങള്‍ ബുദ്ധിമുട്ടുന്നത്.
ഉത്തരവാദപ്പെട്ടവരുടെ പ്രഖ്യാപനങ്ങള്‍ മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. അതേ സമയം പനി ബാധിതരുടെ എണ്ണം നാടിനെയാകെ ഭീതിയിലാഴ്ത്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക കണക്കിനേക്കാള്‍ എത്രയോ കൂടുതലാണ് ഡെങ്കിപ്പനി ബാധിതരുടെയും പനി മൂലംമരിക്കുന്നവരുടെയും എണ്ണം. എണ്ണത്തില്‍ കുറച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള കുഞ്ഞ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. മുക്കം നഗരസഭ, കാരശ്ശേരി, കുടരഞ്ഞി, തിരുവമ്പാടി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെല്ലാം ഡെങ്കിപ്പനി മരണമുണ്ടായി.
ഡെങ്കിയും പകര്‍ച്ചവ്യാധിയുമായി ഒട്ടേറെ കുടുംബങ്ങള്‍ ഭീതിയിലാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ പനിയില്‍ അമര്‍ന്നു കിടക്കുകയാണ്. ഡെങ്കിപ്പനി ബാധിതര്‍ ദിനേനരക്ത പരിശോധന നടത്തേണ്ടതുണ്ട്. ഇതിനും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചുരുക്കത്തില്‍ സര്‍ക്കാറിന്റെ ചികിത്സാ സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ ഓരോപഞ്ചായത്തിലും നുറുകണക്കിന് പാവപ്പെട്ട പനി ബാധിതര്‍ ആരോഗ്യപരമായും മാനസികമായും മാത്രമല്ല സാമ്പത്തികമായും തളരുന്ന അവസ്ഥയിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: