ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ വീര്യമ്പ്രം കൊയിലോട്ട് പാറ ക്വാറി ഖനനത്തിന് ഹൈക്കോടതി സ്റ്റേ വീര്യമ്പ്രം ഏറാടിയില്‍ ഇന്ദിര മാനേജിംഗ് പാര്‍ട്ണറായി ജിയോ എന്റര്‍പ്രൈസസ് നടത്തിവരുന്ന പാറക്വാറി ഖനനത്തിനെതിരെ കഴിഞ്ഞ എട്ടുമാസമായി പരിസര സംരക്ഷണ സമിതി പ്രക്ഷോഭം നടത്തിവരികയാണ്. ഖനനത്തില്‍ കല്ലു വീണ് ചുറ്റുവട്ടത്തെ വീടുകള്‍ക്ക് നാശനഷ്ടവും വിള്ളലും അനിയന്ത്രിത കുഴിച്ചുപൊട്ടിക്കല് പ്രദേശമാകെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയും ചെയ്തു.
ഖനനഭാഗമായുള്ള ശബ്ദ പൊടിശല്യം. ലോറികളുടെ മത്സരയോട്ടം മേഖലയിലെ ജനജീവിതത്തെ ദുസ്സഹമാക്കിയതോടെയാണ് സമീപവാസികള്‍ പരിസര സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്. പ്രക്ഷോഭത്തിന്റെ ഭാഗമായി സമിതി ജില്ലാ കലക്ടര്‍, ജിയോളജി, മലിനീകരണ നിയന്ത്രണബോര്‍ഡ്,ഗ്രാമപഞ്ചായത്ത് കാര്യാലയം, എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കുകയും ചെയ്തെങ്കിലും യാതൊരു നിയന നടപടിയുണ്ടായില്ല. പഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡ് ഗ്രാമസഭയില്‍ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മാര്‍ച്ച് 31 ന് ലൈസന്‍സ് കാലാവധി തീര്‍ന്ന ക്വാറിക്ക് വീണ്ടും അനുമതി പുതുക്കി നല്കി.
സമരം നിരന്തരം നടത്തിയതോടെ സമരം അടിച്ചമര്‍ത്താനും ശ്രമം നടന്നു. ഈ സാഹചര്യത്തിലാണ് സമിതി ഹൈക്കോടതിയെ സമീപിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവാണ് സമിതിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. വാര്‍ത്താസമ്മേളനത്തില്‍ സമിതി നേതാക്കളായ എം അബ്ദുറഹിമാന്, പി.കെ മുഹമ്മദ് ബഷീര്‍, ടി. ഫില്‍സര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: