കൊച്ചി: കേസന്വേഷണവും വാഹന പരിശോധനയും മാത്രമായിരിക്കില്ല, ഇനി പോലീസിന്റെ ജോലി. പത്താം ക്ലാസ് തോറ്റവരെ പഠിപ്പിച്ച് മിടുക്കരാക്കാനും ഇനി പോലീസുണ്ടാകും. തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ വഴിതെറ്റിപ്പോകുന്നത് തടയാനാണിത്.
വിവിധ സന്നദ്ധ സംഘടനകള്‍, വായനശാലകള്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സംവിധാനം പോലീസ് ഒരുക്കും. പ്രത്യേക ട്യൂഷന്, ബോധവത്കരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പഠനത്തിന് സഹായവും നല്‍കും. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനും സഹായമുണ്ടാകും.
മത്സരപ്പരീക്ഷകളില്‍ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷാദ രോഗത്തില്പ്പെടുകയും ലഹരി മാഫിയകളുടെ വലയിലാകുകയും ചെയ്യുന്നത് കേരളത്തില്‍ പതിവായി. കൂടാതെ, ഗുണ്ടാസംഘങ്ങളിലും കുട്ടികള്‍ അകപ്പെടുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ പദ്ധതിയുമായി പോലീസ് വരുന്നത്.
എറണാകുളം റേഞ്ച് ഐജി പി. വിജയന്റെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തോറ്റ വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കുന്നുണ്ട്. ഇതു പൂര്‍ത്തിയായാലുടന്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കും. ആദ്യ ഘട്ടത്തില്‍ എറണാകുളം റേഞ്ചില്‍ ഉള്‍പ്പെട്ട എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായിരിക്കും പദ്ധതി നടപ്പാക്കുക. അടുത്ത ഘട്ടത്തില്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: