വടകര: തോടന്നൂരിലെ റേഷന്‍ കടയില്‍ നിന്നും പൊതുമാര്‍ക്കറ്റിലേക്ക് കടത്തുകയായിരുന്ന പഞ്ചസാരയും, ഗോതമ്പും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.രണ്ട് ചാക്ക് പഞ്ചസാരയും,51 കിലോ ഗോതമ്പുമാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.തോടന്നൂരിലെ റേഷന്‍ കടയില്‍ നിന്നും കെ.എല്‍.18എം8987 ആപേ പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടയിലാണ് തോടന്നൂര്‍ ടൗണില്‍ വെച്ച് നാട്ടുകാര്‍ പിടികൂടുന്നത്.എ.ആര്. ഡി.102,94 എന്നീ കടകളില്‍ നിന്നും കാര്‍ഡുടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ നല്‍കാതെ തിരിമറി നടത്തുന്നതായി നേരത്തെ നാട്ടുകാരില്‍ നിന്നും പരാതിയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ കുറച്ച് ദിവസങ്ങളിലായി നിരീക്ഷണം നടത്തുകയാണ്. തോടന്നൂരിലെ ബേക്കറിയിലേക്ക് പഞ്ചസാരയും,ഗോതമ്പും എത്തിക്കുന്നതിനിടയിലാണ് സംഭവം.പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ ഇന്നലെ സിവില്‍ സപ്ലൈസ് അധികൃതര്‍ ഏറ്റെടുത്തു സ്റ്റേഷന് മുന്‍ വശത്തെ റേഷന്‍ കടയില്‍ ഏല്‍പ്പിച്ചു.തുടര്‍ന്ന് തോടന്നൂരിലെ രണ്ടു റേഷന്‍ കടകളില്‍ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പരിശോധനയില്‍ തിരിമറിയൊന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍,ഡിഎസ്ഒ,എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും എടിഎസ്ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: