തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ നിര്‍മ്മാണം നടക്കുന്ന കെ.എസ്.ടി.പി (കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട്) റോഡ് നിര്‍മ്മാണം വിലയിരുത്താനെത്തിയ ലോക ബാങ്ക് പ്രതിനിധി നേതാവ് ഡോ. ബെര്‍ണാര്‍ഡ് അരിറ്റ്വയെ വംശീയമായി അധിക്ഷേപിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. കാസര്‍കോട് നടത്തിയ ഉത്ഘാടന പ്രസംഗത്തിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
‘ലോകബാങ്കിന്റെ തലപ്പത്തുള്ളവരുടെ അനാസ്ഥ കാരണമാണ് കെ.എസ്.ടി.പി പദ്ധതികള്‍ മുന്നോട്ടുപോകാത്തത്. മന്ത്രിയായ ശേഷം നാല് തവണയാണ് ലോക ബാങ്ക് ടീം തന്നെവന്ന് കണ്ടത്. ഇതിന്റെ നേതാവ് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ്, എന്നുവച്ചാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ വംശം. നൂറ്റാണ്ടിനു മുമ്പ് അടിമകളാക്കി, അമേരിക്കയില്‍ കൊണ്ടു വന്ന് പണിചെയ്യിപ്പിച്ചിരുന്ന നീഗ്രോ വംശം. അടിമത്വം അവസാനിച്ചപ്പോള്‍ ഇവര്‍ സ്വതന്ത്രരായി, അതിലൊരാള്‍ ഇപ്പോള്‍ ഉദ്യോഗസ്ഥനുമായി’. ഇങ്ങനെപോകുന്നു സുധാകരന്റെ പരാമര്‍ശം.
എന്നാല്‍ മന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം തര്‍ജിമയോടെ ലോകബാങ്ക് ദല്‍ഹി കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിനെതിരെ പരാതിക്കൊരുങ്ങുകയാണ് ലോകബാങ്ക് പ്രതിനിധികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: