കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നല്‍കരുതെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒരുകാരണവശാലും നല്‍കരുതെന്ന് പോലീസ് കോടതിയില്‍ ശക്തമായ നിലപാടെടുത്തു. അതേമയം പ്രതികള്‍ കാറില്‍ പിന്തുടര്‍ന്ന ദൃശ്യങ്ങളടക്കമുള്ളവ കോടതിയില്‍ വച്ച് പ്രതിഭാഗം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പോലീസ് അറിയിച്ചു. പാലിയേക്കര ടോള്‍ പ്ലാസ മുതല്‍ പ്രതികള്‍ നടിയുടെ കാറിനെ പിന്തുടര്ന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പരിശോധിക്കാന്‍ സമ്മതിച്ചത്. കൂടാതെ കേസുമായി ബന്ധപ്പെട്ട മറ്റു രേഖകളുടെയും മഹസ്സറിന്റെയും പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് ലഭിക്കും.
കുറ്റപത്രത്തിന്റെ പകര്‍പ്പിനോടൊപ്പം 42 ഇനം തെളിവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം അങ്കമാലി കോടതിയെ സമീപിച്ചത്. അതിനിടെ, പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചത് സേലം സ്വദേശി സാമിക്കണ്ണിന്റെ ഫോണാണെന്ന് പോലീസ് കണ്ടെത്തി. തമിഴ്നാട് വിലാസത്തിലെടുത്ത സിമ്മില്‍ നിന്നാണ് പള്‍സര്‍ സുനി നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: