ന്യൂയോര്‍ക്ക്: ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ഉത്തര കൊറിയന്‍ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ രൂക്ഷ വിമർശനവുമായി അമേരിക്ക. ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ നടപടിക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ പോലും മടിക്കില്ലെന്ന് യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലെ വ്യക്തമാക്കി.
‘വ്യക്തതയുള്ളതും മൂര്‍ച്ചയേറിയതുമായ സൈനിക നടപടിയാണ് ഉത്തരകൊറിയ പരീക്ഷണത്തിലൂടെ കാണിച്ചത്. ഇതിനെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ പോലും അമേരിക്ക മടിക്കില്ലെന്ന് നിക്കി ഹാലെ വ്യക്തമാക്കി.
ഉത്തരകൊറിയയെ പിന്തുണക്കുന്ന ചൈനയടക്കമുള്ള രാജ്യങ്ങളുടെ നടപടിയേയും നിക്കി ഹാലെ രൂക്ഷമായി വിമര്‍ശിച്ചു. മിസൈല്‍ പരീക്ഷണങ്ങളെ അപലപിക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. ഉത്തര കൊറിയയുമായുള്ള ബന്ധം കൂടുതല്‍ അപകടത്തിലേക്കാണ് പോകുന്നത്.
സ്വയം പ്രതിരോധിക്കാനും സഖ്യരാജ്യങ്ങള്ക്കെതിരെയുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിനും തങ്ങള്‍ക്ക് പൂര്‍ണമായ കഴിവുണ്ടെന്നും ഹാലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: