സ്വന്തം ലേഖകന്‍
അഞ്ചല്‍: നാടുമുഴുവന്‍ പനിച്ചു വിറച്ചിട്ടും യാതൊരു കൂസലുമില്ലാതെഅഞ്ചല് സാമൂഹിക ആരോഗ്യ കേന്ദ്രം. അഞ്ചല്‍ പട്ടണത്തിലെ സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ വിവിധ തരത്തിലുള്ള പനിബാധിതരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു.
ചിക്കുന്‍ ഗുനിയ, ഡെങ്കി തുടങ്ങിയ പനികള്‍ ബാധിച്ച് എത്തുന്ന രോഗികളെ നോക്കാന്‍ ഇവിടെ ഉള്ളത് പരിമിത ഡോക്ടര്‍മാര്‍. ഉച്ച കഴിഞ്ഞെത്തുന്ന രോഗികള്‍ക്ക് അടച്ചിട്ട ഗേറ്റിനു മുന്നില്‍ നിന്നിട്ടു തിരിച്ചുപോകാം. രാത്രിയില്‍ ഡോക്ടര്‍മാരോ കിടത്തിചികിത്സയോ ഇല്ലാതെ പനിച്ചുകിടക്കുകയാണ് പട്ടണത്തിലെ ആശുപത്രി.
ഗ്രാമപഞ്ചായത്തും ബ്ലോക്കുപഞ്ചായത്തും ഈ ആശുപത്രിയെ കെങ്കേമമാക്കും എന്ന് വീമ്പിളക്കിയിട്ട് വര്‍ഷങ്ങളേറെയായി. മരണശ്വാസം വലിക്കുന്ന അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയെ റഫറല്‍ ആശുപത്രിയും താലൂക്കാശുപത്രി നിലവാരത്തിലുള്ള സ്പെഷ്യാലിറ്റി ഓപികളും ഉള്‍പ്പെടുത്തി സാധാരണക്കാരുടെ ആശ്വാസമാക്കി മാറ്റണമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയോടഭ്യര്ത്ഥിച്ചിട്ടും അദ്ദേഹവും അറിഞ്ഞമട്ടില്ല.
ഒരുകാലത്ത് പ്രസവവും ശസ്ത്രക്രിയയും പോസ്റ്റുമോര്ട്ടവുംനടന്നിരുന്ന, മോര്‍ച്ചറി ഉള്‍പ്പെടെ സൗകര്യങ്ങളുണ്ടായിരുന്ന ആശുപത്രിയെ ഇല്ലാതാക്കിയത് എല്ലാം ശരിയാക്കിത്തരുന്ന പഞ്ചായത്തുകള്‍ ഭരിച്ച ഭരണക്കാരാണ്. മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയിലെ രോഗികള്‍ക്ക് ആശ്വാസമായിരുന്ന ആശുപത്രിയോട് വലിയ അലംഭാവമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഒപ്പം നിങ്ങള്‍ പനിച്ചു മരിച്ചോളൂ സര്‍ക്കാര്‍ ഒപ്പമുണ്ടന്ന പരിഹാസവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: