തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്കാന് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മശദാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല കാര്യങ്ങളിലും ഏറ്റുമുട്ടുമ്പോഴും ചില കാര്യങ്ങളില്‍ നിയമസഭ ഒറ്റക്കെട്ടായി നില്‍ക്കാറുണ്ട്. നിയമസഭ ഒറ്റക്കെട്ടായി കരുണാകരന്റെ പേര് നിര്‍ദ്ദേശിച്ചാല്‍ കേന്ദ്രത്തിന് അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്യു കാലം മുതല്‍ അദ്ദേഹത്തിന്റെ പിന്തുണയും സ്നേഹവും ഉണ്ടായിരുന്നു. കൂടുതല്‍ ഇണങ്ങിയും ചിലപ്പോഴെല്ലാം പിണങ്ങിയും തങ്ങള്‍ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നു. എത്രപിണങ്ങിയാലും കാര്യം വരുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നാകുമെന്ന് ലീഡര്‍ പറയുമായിരുന്നു. അനുഭവജ്ഞാനമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ജനങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നുമാണ് അദ്ദേഹം നിരവധി ബിരുദങ്ങള്‍ നേടിയതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കറായി മാറിയതെന്നും ആന്റണി പറഞ്ഞു.
കെ. കരുണാകരന് ഫൗണ്ടേഷന് ചെയര്മാന് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം ഹസന്, സാംസ്കാരിക മന്ത്രി എ.കെ ബാലന്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, ഡോ. ശശി തരൂര്‍ എംപി, കെ. മുരളീധരന്, പത്മജാ വേണുഗോപാല്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: