തലശ്ശേരി: തലശ്ശേരി മേഖലകളില്‍ വാഹന പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ ഒരു ദിവസം കൊണ്ട് 26 ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് ജോയിന്റ് ആര്‍ടിഒ ആറ് മാസത്തേക്ക് റദ്ദ് ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ച 22 ഡ്രൈവര്‍മാര്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും വിശദീകരണം നല്കാന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് സസ്പെന്ഷന് നടപടി ആരംഭിച്ചത്. ചുവപ് ലൈറ്റ് നിയമം ലംഘിച്ച് മറികടന്ന ഒരു ഡ്രൈവറുടെയും മരണം വിതച്ച് വാഹനമോടിച്ച മറ്റ് രണ്ട് ഡ്രൈവര്‍മാരുടെയും ഓവര്‍ സ്പീഡില്‍ വോഹനമോടിച്ച് ക്യാമറയില്‍പെട്ട ഒരു ബസ് ഡ്രൈവറുടെയും ഉള്‍പ്പെടെ 26 പേരുടെ ഡ്രൈവിംഗ് ലൈസന്‍സാണ് റദ്ദാക്കിയത്.
ഓവര്‍ സ്പീഡില്‍ വാഹനം ഓടിക്കുന്നവര്‍, അമിത ഭാരം കയറ്റിയ വാഹനം ഓടിക്കുന്നവര്‍, മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍, സിഗ്നല്‍ ലംഘിച്ച് ഓടിക്കുന്നവര്‍, ക്യമാറയില്‍ അമിത വോഗത്തിന് പിടിക്കപ്പെടുന്നവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ എന്നിവര്‍ക്ക് ഇനിമുതല്‍ ലൈസന്‍സ് സസ്പെന്‍ഷനും കൂടാതെ പിഴയും ഒടുക്കേണ്ടിവരും. ഇന്‍ഷൂറന്‍സ് ഇല്ലാതെ വാഹമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചതായും ജോയിന്റ് ആര്‍ടിഒ എ.കെ.രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: