അമ്പലപ്പുഴ: ആശുപത്രിയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തി തെരുവുനായ്ക്കള്‍. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിന്റെ മുഖ്യകവാടത്തിന് സമീപമായി തെരുവുനായകള്‍ തമ്പടിക്കുകയാണ്. ആശുപത്രിയില്‍ എത്തുന്ന ജനങ്ങള്‍ ഭീതിയിലാണ്.
മുഖ്യകവാടത്തില്‍ കൂടിയാണ് കുട്ടികളുടെ ഒപി ഗര്‍ഭിണികളുടെ ഒപി, അസ്ഥി വിഭാഗം ഒപി വിഭാഗങ്ങളിലേക്ക് രോഗികള്‍ എത്താറുള്ളത്. എന്നാല്‍ ഈ ഭാഗം തെരുവുനായ്ക്കള്‍ കൈയടക്കിയതോടെ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവര്‍ക്ക് പോലും ചികിത്സ തേടി മറ്റ് വഴികളിലൂടെ പോകേണ്ട ഗതികേടിലാണ്.
ഇരുപതിലധികം തെരുവുനായ്ക്കളാണ് ആശുപത്രി വളപ്പിലുള്ളത്. ഇവറ്റകള് പല ഭാഗങ്ങളിലായി തമ്പടിച്ച് രോഗികളേയും സന്ദര്‍ശകരേയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
ഒരു വര്‍ഷത്തിനുള്ളില്‍ ആശുപത്രിയിലെത്തിയ നേവി ഉദ്യോഗസ്ഥനുള്‍പ്പടെ മൂന്നു പേര്‍ക്കാണ് തെരുവുനായയുടെ ആക്രമണം നേരിടേണ്ടി വന്നത്. ആശുപത്രി സന്ദര്‍ശനത്തിന് എത്തിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തെരുവുനായ്ക്കള്‍ തമ്പടിക്കുന്നത് കാണുകയും ഇവറ്റകളെ ആശുപത്രി വളപ്പിന് പുറത്താക്കുകയൊ ഉന്മൂലനം ചെയ്യാന്‍ മറ്റ് മാര്‍ഗ്ഗം തേടുകയൊ ചെയ്യണമെന്ന് ആശുപത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: