ഭുവനേശ്വര്‍: കലിംഗസ്റ്റേഡിയത്തില് രണ്ടു സ്വര്‍ണ്ണവും വെള്ളിയും നാലു ് െവങ്കലവും നേടി ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയുടെ മികച്ച പ്രകടനം.
വനികളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും പുരുഷന്മാരുടെ 5000 മീറ്ററില്‍ ലക്ഷ്മണും സ്വര്‍ണ്ണം നേടിയപ്പോള്‍ ലോങ്ജമ്പില്‍ വെള്ളിയും വെങ്കലവും മലയാളികളായ വി. നീനയും നയന ജെയിംസും നേടി. പുരുഷ ഡിസ്ക്കസില്‍ ഹാട്രിക്ക് സ്വര്‍ണ്ണം പ്രതീക്ഷിച്ചെത്തിയ വികാസ് ഗൗഡ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. വനിതകളുടെ 5000 മീറ്ററില്‍ സഞ്ജീവനി യാദവും വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്ന റാണിയും വെങ്കലം നേടി.
അതേസമയം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണ്ണം ഇറാന്. പുരുഷന്മാരുടെ ഡിസ്ക്കസ് ത്രോയില്‍ 64.54 മീറ്റര്‍ എറിഞ്ഞാണ് ഇറാന്റെ ഇഷാന് ഹദാദി സ്വര്‍ണ്ണം നേടിയത്. തന്റെ അവസാന ശ്രമത്തിലാണ് ഹദാദി ഈ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞത്. ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയും നിലവിലെ ചാമ്പ്യനുമായിരുന്ന വികാസ് ഗൗഡ വെങ്കലം കൊണ്ട് തൃപ്തനായി. ഹാട്രിക്ക് സ്വര്ണ്ണമോഹവുമായി എത്തിയ വികാസിന് 60.81 മീറ്റര്‍ എറിയാനേ കഴിഞ്ഞുള്ളു. മലേഷ്യയുടെ മുഹമ്മദ് ഇര്ഫാന് 60.96 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി.
2002ലെ ലണ്ടന്‍ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് ഇറാന്റെ ഹദാദി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം തവണയാണ് ഹദാദി ഈയിനത്തില്‍ പൊന്നണിയുന്നത്. 2005, 07, 09. 11 മീറ്റുകളിലും 2006, 10, 14 ഏഷ്യന്‍ ഗെയിംസിലും ഹദാദി സ്വര്‍ണ്ണം നേടിയിരുന്നു,.
പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ സ്വര്‍ണ്ണം നേടി ചൈന കുതിപ്പ് തുടങ്ങി. ഡിങ് ബങ്ജാവോ 5.40മീറ്റര്‍ ചാടിയാണ് രാജ്യത്തിന്റെ ആദ്യ സ്വര്‍ണ്ണം നേടിയത്. ഈ സീസണിലെ തന്റെ മികച്ച പ്രകടനത്തിനടുത്തെത്താനായില്ലെങ്കിലും കാര്യമായ വെല്ലുവിളി ഉയര്‍ന്നില്ല. തായ്ലന്‍ഡിന്റെ അംസം പാറ്റ്പോങ് 5.30 മീറ്റര്‍ ചാടി വെള്ളി നേടിയപ്പോള്‍ സൗദിയുടെ അ സിം എം. ഹുസൈന് 5.20മീറ്റര്‍ ചാടി വെങ്കലം നേടി.
വനിതകളുടെ 5000മീറ്ററില്‍ 16:00.24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സഞ ്ജീവനി യാദവ് വെങ്കലംനേടിയത്. കസാക്കിസ്ഥാന്റെ ഡാരിയ മസ്ലോവ സ്വര്‍ണ്ണവും യുഎഇയുടെ അലിയ മുഹമ്മദ് വെള്ളിയും നേടിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരവും ദേശീയ ജേതാവുമായ എല്‍. സൂര്യ നാലാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: