തൃശൂര്‍: പഴയ നോട്ട് മാറ്റി നല്‍കാമെന്ന് പറഞ്ഞ് ആളുകളെ വിളിച്ചുവരുത്തി പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികളെ തൃശൂര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി കണിമംഗലം മമ്മസ്രായില്ലത്ത് വീട്ടില്‍ താനു(24), കൂട്ടാളി ചിയ്യാരം വേലംപറമ്പില്‍ വീട്ടില്‍ ഷെഫീഖ്(26) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇടുക്കിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മേയ് എട്ടിനാണ് പഴയ നോട്ട് മാറ്റിനല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം, എറണാകുളം സ്വദേശികളെ പുതുക്കാട് പാഴായിലേയ്ക്ക് വിളിച്ചുവരുത്തി അവരുടെ കൈയ്യിലുണ്ടായിരുന്ന പണം മുളകുപൊടി എറിഞ്ഞും കത്തിയും വാളും കാണിച്ചും ഭീഷണിപ്പെടുത്തി പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. പുതുക്കാട് പൊലീസ് സ്ഥലത്തത്തെിയപ്പോള്‍ പദ്ധതി പൊളിയുകയായിരുന്നു. തുടരന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇടുക്കിയിലെ കാടുകളിലായിരുന്നു ഇരുപ്രതികളും ഒളിവില്‍ കഴിഞ്ഞിരുന്നത്. അവിടത്തെ കൃഷിക്കാരെ സമീപിച്ചു കൃഷി പഠിക്കാന്‍ എന്ന വ്യാജേന, കാടിനുള്ളില്‍ ഒരു കുടിലില്‍ താമസിച്ചു വരികയായിരുന്നു രണ്ടു പ്രതികളും.
പകല്‍ പോലും ആനകളും മറ്റു വന്യമൃഗങ്ങളും ഇറങ്ങുന്ന വഴിയായതിനാല്‍ ആരും വരില്ലെന്നായിരുന്നു പ്രതികളുടെ വിശ്വാസം. ഒന്നര മണിക്കൂര്‍ കുത്തനെയുള്ള മല കാല്‍നടയായി കയറിയാല്‍ മാത്രമേ പ്രതികള്‍ താമസിച്ചിരുന്ന കുടിലില്‍ എത്താന്‍ പറ്റുമായിരുന്നുള്ളൂ. മുഖ്യപ്രതിയുടെ കാമുകിയെ കാണാന്‍ ഇരു പ്രതികളും കൂടി വരുന്നുണ്ട് എന്ന രഹസ്യവിവരം കിട്ടിയതിനത്തെുടര്ന്നു പൊലീസ് നടത്തിയ കരുനീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: