കൊച്ചി: ബംഗാളില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ക്കെതിരെ ജൂലൈ 8ന് സംസ്ഥാനത്ത് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ട് നിരപരാധികളായ നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും സ്ഥാപനങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇരകളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ ബംഗാളിലെ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ബാബു ആരോപിച്ചു. മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. മമത സര്‍ക്കാരിന്റെ പ്രീണന നയമാണ് അക്രമികള്‍ക്ക് പ്രോത്സാഹനം.
വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ അപകീര്‍ത്തികരമായ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ആയിരക്കണക്കിന് നിരപരാധികള്‍ ആക്രമിക്കപ്പെട്ടത്. മുന്‍പ് മാള്‍ഡ ജില്ലയിലും മതതീവ്രവാദികളുടെ അക്രമത്തിന് അവിടത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ ഇരയായിരുന്നു. ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: