കോഴിക്കോട്: അഞ്ചാംപനി (മീസില്‍സ് റുബെല്ല) നിര്‍മാര്‍ജം ചെയ്യുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ ക്യാമ്പയിന് ജില്ലയിലെ സ്വകാര്യ സ്കൂളുകളുടെ പൂര്‍ണ പിന്തുണ.
ഒന്‍പത് മാസം മുതല്‍ 15 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഒരു അധിക ഡോസ് മീസില്‍സ്- റുബെല്ല കുത്തിവയ്പ് നല്‍കുന്നതിനുള്ള ക്യാമ്പയിന് സമ്പൂര്‍ണ വിജയത്തിലെത്തിക്കുന്നതിന് എല്ലാ സ്കൂളുകളും പൂര്‍ണ മനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ വിളിച്ചു ചേര്‍ത്ത ജില്ലയിലെ സിബിഎസ്സി, ഐസിഎസ്സി, നവോദയ, കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ രണ്ടാംഘട്ട ക്യാമ്പയിനാണ് ജൂലൈ 31 ന് ഇവിടെ തുടക്കം കുറിക്കുന്നത്. ഇതിനകം മുഴുവന്‍ സര്‍ക്കാര്‍ സ്കൂള്‍ പ്രധാനാധ്യാപകരുടെയും യോഗം വിളിച്ച് ആവശ്യമായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് സ്വകാര്യ സ്കൂളുകളുകളുടെയും പങ്കാളിത്തവും ക്യാമ്പയിന് ഉറപ്പാക്കുന്നത്.
ക്യാമ്പയിന് പൂര്‍ത്തിയായ ശേഷം ദേശീയ കുത്തിവയ്പ് ഷെഡ്യൂളില്‍ നിലവിലെ മീസില്‍സ് വാക്സിനു പകരം ആദ്യ ഡോസായി മീസില്‍സ് റുബെല്ലാ വാക്സിന് ഉള്‍പ്പെടുത്തുമെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. ശ്രീനാഥ് പറഞ്ഞു. തുടര്‍ന്ന് രണ്ടാം ഡോസായി എം.എം.ആര്. വാക്സിന് നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ആര്.സി.എച്ച്. ഓഫീസര്‍ ഡോ. സരള നായര്‍ തുടങ്ങിയവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: