അരിമ്പൂര്‍: കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കായല്‍ റോഡില്‍ പൂക്കാട്ട് ചന്ദ്രന്റെ മകന് ഉണ്ണിദാസ (52)നാണ് മരിച്ചത്.
കഴിഞ്ഞ മീനഭരണി ആഘോഷത്തില്‍ പങ്കെടുക്കാനാണ് സുഹൃത്തുക്കളോടൊപ്പം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയത്. കാവ് തീണ്ടലിന്റെ ഭാഗമായി ഒരു തീര്‍ത്ഥാടക സംഘത്തോടൊപ്പം നില്‍ക്കുന്നതിനിടെ ശക്തമായ ഉന്തംതള്ളുമുണ്ടായത്. നിലത്ത് വീണ ഉണ്ണിദാസന് ചവിട്ടേല്‍ക്കുകയും ആന്തരികാവയവയങ്ങള്‍ക്ക് ക്ഷതമേറ്റതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
പരിക്കേറ്റ ഉണ്ണിദാസനെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. കുറച്ചുനാളായി വീട്ടില്‍ ചികിത്സയിലായിരുന്നു.
നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഉണ്ണിദാസനായിരുന്നു വീടിന്റെ ആശ്രയം. അച്ഛന് ചന്ദ്രന് ഒരു ഭാഗം തളര്‍ന്ന് ചികിത്സയിലാണ്. അമ്മ കമല ഹൃദ്രോഗിയാണ്. അവിവാഹിതരായ രണ്ട് സഹോദരിമാരുണ്ട്. ഭാര്യ: സുനന്ദ. മകന്: ആദിത്യന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: