ന്യൂദല്‍ഹി: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ജോലിയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും നഷ്ടപ്പെടുമെന്ന് സുപ്രീംകോടതി. നിയമനടപടികളും നേരിടേണ്ടി വരും. എത്ര വര്‍ഷം ജോലി ചെയ്തുവെന്നത് വിഷയമല്ല. കൂടുതല്‍ വര്‍ഷം ജോലി ചെയ്തതിനാല്‍ ഇളവനുവദിക്കാനാകില്ല. 20 വര്‍ഷം ജോലി ചെയ്തിട്ടുണ്ടെങ്കിലും നടപടിയുണ്ടാകും. കോടതി വ്യക്തമാക്കി.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയവര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിവിധ സംഘടനകളില്‍ നിന്നും ഇത്തരത്തിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
1832 നിയമനങ്ങള്‍ക്കെതിരെ ആരോപണം നിലവിലുണ്ടെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭയില്‍ മന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചിരുന്നു. 276 കേസുകളില്‍ നടപടിയെടുത്തിട്ടുണ്ട്. 521 എണ്ണം നിയമനടപടികളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: