തൃശ്ശൂര്‍ : തപസ്യ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിളംബരയാത്രകള്‍ നാളെ ആരംഭിക്കും.
സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായാണ് ജില്ലയുടെ പത്തു കലാ സഹിത്യ സാംസ്കാരിക വ്യക്തിത്വങ്ങളുടെ സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ടാണ് വിളംബരയാത്രകള്ക്ക് തുടക്കം കുറിക്കുന്നത്.
ഇരിങ്ങാലക്കുടയില്‍ നളചരിതാചാര്യന് ഉണ്ണായിവാരിയരുടെ സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ നിന്നും ആരംഭിക്കുന്നു. സംസ്ഥാന സഹസംഘടനാസെക്രട്ടറി സി.സി.സുരേഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അമ്മന്നൂര്‍ മാധവചാക്യാര്‍, തൃപ്പേക്കുളം അച്ചുതമാരാര്, കേശവന്‍വൈദ്യര്‍ തുടങ്ങി പ്രമുഖരുടെ സ്മൃതിമണ്പങ്ങളില് പുഷ്പാര്‍ച്ചന നടത്തും.
ചാലക്കുടി പ്രശസ്തരായ നടുവം കവികളുടെ സ്മൃതിമണ്പത്തില് പുഷ്പാര്‍ച്ചന നടത്തി ആരംഭം കുറിക്കും. ജി.പത്മനാഭന് ഉദ്ഘാടനം ചെയ്യും.
രാഘവന്തിരുമുല്പ്പാട്, കലാഭവന്‍ മണി, സംഗമഗ്രാമ മാധവന്, മുടിയേറ്റ് കളരിയായ വാരനാട്ട് കുറുപ്പ് കളരി തുടങ്ങിയ കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് അനുസ്മരണം നടത്തും.
കൊടുങ്ങല്ലൂരില്‍ കുഞ്ഞിക്കുട്ടന്‍ കോവിലകത്തുനിന്നും യാത്ര ആരംഭിക്കും. വലപ്പാട് കുഞ്ഞുണ്ണിമാഷ്, പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് ത്രയം, ഗുരുവായൂര്‍ കണ്ടാണശ്ശേരിയില്നിന്ന് കോവിലന്, അവിണിശേരിയില്‍ നിന്ന് മുല്ലനേഴി, തിരുവില്വാമലയില്‍ നിന്ന് വികെഎന്‍, ഇരവിമംഗലത്തുനിന്ന് സുകുമാര്‍ അഴിക്കോട്, ചെറുത്തിരുത്തിയില്‍ നിന്ന് മഹാകവി വള്ളത്തോള്‍ തുടങ്ങിയ കേന്ദ്രങ്ങില്‍ നിന്നാണ് യാത്രകള്‍ ആരംഭിക്കുന്നത്.
ജില്ലയിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളില്‍ സന്ദര്‍ശിച്ച് സ്വീകരണവും ആദരണവും അനുസ്മരണങ്ങളും നടത്തി വൈകീട്ട് 4.30 ന് സമ്മേളനനഗരിയായ ഡോ.സുകുമാര്‍ അഴിക്കോട് നഗറില്‍ (സംഗീത നാടക അക്കാദമി തൃശ്ശൂര്‍) എത്തിച്ചേരും.
തുടര്‍ന്ന് സാസ്കാരിക സമ്മേളനം നടക്കും. പ്രശസ്ത കന്നടസാഹിത്യകാരന്‍ പത്മശ്രീ എസ്.എല്‍.ഭൈരപ്പ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ജില്ല അദ്ധ്യക്ഷന്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 6 മണിക്ക് 29 കലാരൂപങ്ങളെ കോര്‍ത്തിണക്കി കലാമണ്ഡലം ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന നിളായനം നൃത്തസംഗീതശില്പം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: