വടകര: ഒഞ്ചിയം പഞ്ചായത്തിലെ കേളുബസാറില്‍ ആളൊഴിഞ്ഞ പറമ്പില്‍ ലോറിയില്‍ ഭക്ഷണാവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും നിക്ഷേപിച്ചയാള് പിടിയില്‍. ഇന്നലെ പുലര്‍ച്ചെ പരിസരവാസികള്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടു കൂടി നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ പറമ്പില്‍ മാലിന്യ കൂമ്പാരം കണ്ടെത്തിയത്. പ്രദേശത്ത് ലോറി നിര്‍ത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ലോറി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് മാലിന്യം തള്ളിയ ആളെ തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മടപ്പള്ളി കേളുബസാറിലെ തെക്കേ കൂരത്തില് സജിത്തിനെ ആരോഗ്യ വകുപ്പ് അധികൃതര്‍ ചോദ്യം ചെയ്തു. വള്ളിക്കാട്ടിലെ ഗൃഹപ്രവേശനം നടന്ന വീട്ടിലുള്ള മാലിന്യമാണിതെന്ന് സജിത്ത് കുറ്റസമ്മതിച്ചതിനാല് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം പിഴ
ഈടാക്കി, മാലിന്യം നീക്കം ചെയ്യിച്ചു. പിഎച്സിമെഡിക്കല് ഓഫീസര്‍ ശ്രീരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുരേന്ദ്രന് കല്ലേരി,അച്ചുതന് പുതിയോട്ടി,പി.ഷാജി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: