ഇടുക്കി: വണ്ടിപ്പെരിയാറില്‍ മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുമടയെ മര്‍ദ്ദിച്ചു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു.
ബുധനാഴ്ച രാത്രി 11.30 യോടെയാണ് സംഭവം. ക്വാട്ടേഴ്സില്‍ കമ്പനി കൂടി മദ്യപിച്ച ശേഷം പുറത്തിറങ്ങിയ വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ ഒരു അഡീ. എസ്ഐയും മറ്റൊരു കോണ്‍സ്റ്റബിളുമാണ് ഹോട്ടലില്‍ പ്രശ്നമുണ്ടാക്കിയത്. പശുപാറ ജങ്ഷനിലുള്ള ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലിലാണ് മദ്യലഹരിയില്‍ പോലീസുകാര്‍ അഴിഞ്ഞാടിയത്.
ഭക്ഷണം കഴിച്ച ശേഷം ഇവര്‍ ഹോട്ടലുടമയോട് വെള്ളം ആവശ്യപ്പെട്ടു. കുപ്പിയില്‍ വെള്ളം എത്തിച്ച് നല്‍കിയെങ്കിലും ഇത് പോരാ എന്നും പറഞ്ഞ് പോലീസുകാര്‍ പറഞ്ഞു.
തുടര്‍ന്ന് വാക്ക് തര്‍ക്കമായതോടെ ഇരുവരും ഹോട്ടലുടമയെ മര്‍ദ്ദിക്കുകയായിരുന്നു. മറ്റുള്ളവര്‍ പിടിച്ച് മാറ്റാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് സ്ഥലം വിടുകയും ചെയ്തു. രാവിലെ ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉടമ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചെങ്കിലും മേഖലയിലെ സിപിഎം നേതൃത്വം ഇടപെട്ട് കേസൊതുക്കിയതാണ് വിവരം. ക്വാട്ടേഴ്സില്‍ പതിവായി മദ്യപാനം നടക്കാറുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. അതേ സമയം ഇത് സംബന്ധിച്ച് അറിവില്ലെന്ന ന്യായമാണ് സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. സംഭവത്തില്‍ ഉടന്‍ തന്നെ അന്വേഷിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധിവിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: