അടിമാലി: സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍ അടിമാലിയില്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു.
ഇന്നലെ വൈകിട്ടാണ് സംഭവം. ബുധനാഴ്ച അടിമാലി ബസ്സ്റ്റാന്റില് നിന്നും സ്വകാര്യ ബസില്‍ ഇരുന്നൂറേക്കറിലേക്ക് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന് മോശമായി പെരുമാറിയതായി വിദ്യാര്‍ത്ഥിനി രക്ഷിതാക്കളോട് പരാതി പറഞ്ഞു. ഇന്നലെ വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത് രക്ഷിതാവ് മകളേയും കൂട്ടി ഇത് ചോദിക്കാന്‍ സ്റ്റാന്റിലെത്തി. ഇതേ ചൊല്ലി ബസുകാരും,രക്ഷിതാവും തമ്മില്‍ വാക്കേറ്റമായി.സംഭവം അറിഞ്ഞ് പോലീസ് എത്തി. കുറ്റക്കാരനായ ബസ് ക്ലീനറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇതില്‍ പ്രതിഷേധിച്ച് ഈ സമയം സ്റ്റാന്‍ില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ചേര്‍ന്ന് മറ്റ് ബസുകള്‍ തടയുകയും, മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയുമായിരുന്നു. ഈ സമയം സംഭവം അറിയാതെ സ്റ്റാന്‍ില്‍ എത്തിയ മറ്റ് വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്തതോടെ യാത്രക്കാരും മറ്റ് വാഹനങ്ങളും ബസ് സ്റ്റാന്റില്‍ കുടുങ്ങി.
സമരക്കാരുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കുറ്റം ആരോപിക്കുന്ന വ്യക്തി ജോലി ചെയ്തിരുന്ന ബസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
ഇതിന് ശേഷം സമരം പിന്‍വലിച്ചതായി ബസ് ജീവനക്കാര്‍ അറിയിക്കുകയും ചെയ്തു. അനാവശ്യ സമരത്തില്‍ രണ്ട് മണിക്കൂര്‍ യാത്രക്കാര്‍ കുടുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: