ലണ്ടന്‍: സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചും ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവും വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ കടന്നു.
വനിതാ വിഭാഗത്തില്‍ ഏഴാം സീഡ് സ്വറ്റ്ലാന കുസെറ്റ്സോവയും പോളോന ഹെര്കോഗും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്.
രണ്ടാം സീഡായ ദ്യോക്കോവിച്ച് രണ്ടാം റൗണ്ടില്‍ ചെക്കിന്റെ ആദം പാവ്ലാസെക്കിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.സ്കോര്‍ 6-2,6-2,6-1.
പതിമൂന്നാം സീഡായ ദിമിത്രോവ് സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദത്തിസിനെ പരാജയപ്പെടുത്തി. സ്കോര്‍ 6-3,6-2,6-1.
കുസെറ്റ്സോവ രണ്ടാം റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് റഷ്യയുടെ മകരോവയെ തോല്‍പ്പിച്ചു. സ്കോര്‍ 6-0,7-5.
ഹെര്കോംഗ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ലെപ്ചെന്കോവയെ തോല്‍പ്പിച്ചു. 6-7,6-2,6-2.
മരിയ സക്കാരിയ മൂന്നാം റൗണ്ടില്‍ കടന്നു. നൂറ്റിയൊന്നാം റാങ്കുകാരിയായ മരിയ രണ്ടാം റൗണ്ടില്‍ ചെക്കിന്റെ ക്രിസ്റ്റിയാന പ്ലിസ്ക്കോവയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-7 (6-8), 6-4,6-4.
നിലവിലുളള ചാമ്പ്യന്‍ ആന്‍ഡി മുറെ രണ്ടാം റൗണ്ടില്‍ ഡസ്റ്റിന് ബ്രൗണിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-3,6-2,6-2.
റാഫേല്‍ നദാലും മൂന്നാം റൗണ്ടിലെത്തി. നാലാം സീഡായ നദാല്‍ അമേരിക്കയുടെ ഡൊണാള്‍ഡ് യങ്ങിനെ 6-4,6-2,7-5 ന് തോല്‍പ്പിച്ചു.
അതേസമയം വനിതാ വിഭാഗത്തില്‍ രണ്ടുതവണ ഇവിടെ കിരീടം നേടിയ പെട്രാ കിറ്റോവ പുറത്തായി. അമേരിക്കയുടെ മാഡിസണ്‍ ബ്രെങ്കിളാണ് കിറ്റോവയെ അട്ടിമറിച്ചത്. സ്കോര്‍ 6-3,1-6,6-2.
അഞ്ചുതവണ ചാമ്പ്യനായ വീനസ് വില്ല്യംസ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ചൈനീസ് തായ്പേയിയുടെ വാങ്ങ് ക്യൂയാങ്ങിനെ പരാജയപ്പെടുത്തി. സ്കോര്‍ 4-6, 6-4,6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: