ബീജിങ്: അതിര്‍ത്തിയിലെ വെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ ശക്തമായ മറുപടിയില്‍ അസ്വസ്ഥരായ ചൈന വീണ്ടും ഭീഷണിയുമായി രംഗത്ത്. സ്വതന്ത്ര സിക്കിം പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് ഭീഷണി മുഴക്കി.
സിക്കിം ജനത സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്നും ചൈനീസ് ഭരണകൂടം ഇക്കാര്യത്തിലെ നിലപാട് പുനഃപരിശോധിക്കണമെന്നും പത്രം മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയെയും ഭൂട്ടാനെയും സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമായാണ് ഔദ്യോഗിക മാധ്യമത്തിന്റെ വെല്ലുവിളി വിലയിരുത്തപ്പെടുന്നത്.
ഭൂട്ടാനില്‍ നിന്നു സിക്കിമിനെ ഏറ്റെടുത്ത ഇന്ത്യയുടെ നടപടിയില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് പത്രം പറയുന്നു. ഇന്ത്യയുടെ സ്വാധീനത്തിനു കീഴിലായതാണ് ഭൂട്ടാന് അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടാനുള്ള കാരണമെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തി.
എന്നാല്‍, അരനൂറ്റാണ്ട് മുന്‍പ് ഉപേക്ഷിച്ച സിക്കിം സ്വാതന്ത്ര്യവാദം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ചൈനയുടെ ശ്രമത്തോട് സിക്കിമിലെ ജനങ്ങള്‍ പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: