മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ തെറിക്കാനിടയായ, മൂന്നാര്‍ ലൗഡേല് ഹോം സ്റ്റേ ഒഴിപ്പിക്കണമെന്ന കോടതിയുത്തരവില്‍ നടപടിയുമായി റവന്യൂ സംഘം മുന്നോട്ട്. ഇന്നലെ ഉച്ചയോടെ ദേവികുളം താലൂക്കിലെ റവന്യൂ സംഘം ഹോംസ്റ്റേയിലെത്തി ഒഴിഞ്ഞ് പോകണമെന്ന നോട്ടീസ് നല്കാന് നീക്കം നടത്തി.
കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മുനിയാണ്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റവന്യൂ സംഘത്തെ തടഞ്ഞു. തുടര്‍ന്ന് ഹോംസ്റ്റേ കൈവശം വച്ചിരിക്കുന്ന വി.വി ജോര്‍ജിനെ റവന്യൂ സംഘം സ്ഥലത്ത് വിളിച്ച് വരുത്തി നോട്ടീസ് നല്കി. തുടര്‍ന്ന് റവന്യൂ സംഘം വസ്തു അളക്കാന്‍ തുടങ്ങിയപ്പോള്‍ ജോര്‍ജും മറ്റ് ജനപ്രതിനിധികളും സംഘത്തെ തടയുകയായിരുന്നു. കോടതി വിധി പ്രകാരം ഉടമയ്ക്ക് മൂന്ന് മാസം കെട്ടിടം ഒഴിയാന്‍ സാവകാശം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
ഈ കാലയളവില്‍ വസ്തു അളക്കുന്നതിന് റവന്യൂ സംഘത്തിന് അനുമതി നല്‍കണമെന്നും വിധിപ്പകര്‍പ്പിലുണ്ട്. വസ്തു അളക്കുന്നത് തടഞ്ഞാല്‍ കെട്ടിടം ഉടന്‍ ഏറ്റെടുക്കാമെന്നും വിധിയില്‍ പരാമര്‍ശമുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് മൂന്നാര്‍ എസ്.ഐ പി. ജിതേഷ് ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: