ന്യൂദല്‍ഹി: റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ റാബറി ദേവിക്കുമെതിരെയുള്ള സിബിഐ അന്വേഷണത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് ഗിരിരാജ് സിങ്.
വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാതെ നിശബ്ദ കാഴ്ചകാരനാകുകയാണ് നിതീഷെന്നും ഗിരിരാജ് വിമര്‍ശിച്ചു. അഴിമതികളുടെ തോഴനായി മാറിയ ലാലുവിനൊപ്പം ഒരുമിച്ച് നില്ക്കാന് നിതീഷ് തയ്യാറാകുമോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഗിരിരാജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം നിതീഷ് ഉന്നതതല യോഗം വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണോ യോഗം കൂടുന്നതെന്ന കാര്യം വ്യക്തമല്ല.
അതിനിടെ ആര്‍ജെഡി നേതാവ് മനോജ് ഝാ ലാലുവിന് പിന്തുണയുമായി രംഗത്ത് വന്നു. ഇന്ത്യന്‍ ഭരണഘടനയിലെ ഇരുണ്ട ദിനമാണ് ഇന്നെന്നും ഈ പ്രതിസന്ധിയില്‍ തളരാതെ തങ്ങള്‍ പൊരുതുമെന്നും മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: