കൽപ്പറ്റ:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വാഴ്ച കടകളടച്ചിടുമെന്ന് ബന്ധപ്പെട്ടവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ജി എസ് ടി യിൽ വ്യക്തതയില്ല.ഇതിന്റെ പേരിൽ പരിശോധനകൾ വ്യാപകമായി നടക്കുകയാണ്.ഇത് കച്ചവടക്കാരെയും പൊതുജനങ്ങളേയും തമ്മിലടിപ്പിക്കുകയാണ് ചെയ്യുന്നത്. മൂല്യവർദ്ധിതനികുതി പ്രകാരം വ്യാപാരികൾ വാങ്ങിയ ഉൽപ്പന്നങ്ങൾ ജി എസ് ടി പ്രകാരം വർദ്ധിച്ച നികുതി നിരക്കിൽ വിൽപ്പന നടത്തിയാൽ ഓരോ വ്യാപാരികൾക്കും വൻ നഷ്ടമാണുണ്ടാകാൻ പോകുന്നത്ഇതിനാൽ നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കാൻ വാറ്റ് നിയമ പ്രകാരം മൂന്ന് മാസം സാവകാശം അനുവദിക്കണം. എന്നാൽ നിലവിൽ ഒരു സാവകാശവും തരാതെ ലീഗൽ മെട്രോളജിയും, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും റെയ്ഡിന്റെ പേരിൽ വ്യാപാരികളെ പീഠിപ്പിക്കുകയാണ്.വാറ്റിൽ 4% നിരക്കിൽ നികുതി അടച്ചു സ്റ്റോക്കു ചെയ്ത പല ഉൽപ്പന്നങ്ങൾക്കും ജി എസ് ടി യിൽ 18% ത്തിൽ കൂടുതൽ നിരക്കാണുള്ളത്. ഇത്തരം സാധനങ്ങൾ എം.ആർ.പി യിൽ വിറ്റാലും കനത്ത നഷ്ടമാണുണ്ടാകുക.ഇതിനൊരു പരിഹാരം സര്‍ക്കാരിൽ നിന്നും കിട്ടണം. ഇല്ലങ്കിൽ വൻ പ്രക്ഷോഭത്തിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകും.ഇതിന്റെ മുന്നോടിയായി ജൂലൈ പതിനൊന്നിനു നടക്കുന്ന സംസ്ഥാന കടയടപ്പു സമരത്തിൽ വയനാട്ടിലെ എല്ലാ വ്യാപാരികളും പങ്കെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അഭ്യർത്ഥിച്ചു. പത്രസമ്മേളനത്തിൽ കെ.കെ.വാസുദേവൻ, ഒ.വി.വർഗ്ഗീസ്, ഇ. ഹൈദ്രു, നൗഷാദ് കാക്കവയൽ, ജോജിൽ, ടി. ജോയ്, കെ.കുഞ്ഞിരായൻ ഹാജി. തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: