ന്യൂദല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കളിലേക്കുള്ള പ്രവേശനവും കൗണ്‍സിലിങ്ങും സുപ്രീം കോടതി സ്റ്റേ ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് അധികമായി ഗ്രേസ് മാര്‍ക്ക് അനുവദിച്ചതിനെതുടര്‍ന്നാണ് കോടതി നടപടി.
ഹിന്ദി ചോദ്യപേപ്പറിലെ അച്ചടി പിശകിനെ തുടര്‍ന്ന് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏഴ് ചോദ്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്റ്റേ. ഉത്തരമെഴുതാന്‍ ശ്രമിച്ചുവോ എന്ന കാര്യംപോലും പരിഗണിക്കാതെ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഐ.ഐ.ടി – ജെ.ഇ.ഇ (അഡ്വാന്‍സ് 2017) പ്രകാരം നടത്തിയ പ്രവേശനങ്ങള്‍ക്കാണ് സ്റ്റേ. മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: