കൊച്ചി : യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പരസ്പര വിരുദ്ധങ്ങളായ മൊഴികളുമായി മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണുവും വിപിന്‍ലാലും.
ഗൂഢാലോചന സമ്മതിച്ചു കൊണ്ടുളള മൊഴികളാണ് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണു നല്‍കിയിരിക്കുന്നത്. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപ് ആയിരിക്കുമെന്നും വിഷ്ണു പറയുന്നു.
അതേസമയം, കത്തെഴുതിയത് ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് എന്നാണ് വിപിന്‍ലാലിന്റെ മൊഴി. കത്തെഴുതാന്‍ സുനില്‍ കുമാറും ഭീഷണിപ്പെടുത്തി. സ്രാവുകള്‍ക്ക് ഒപ്പംനീന്തുമ്പോള് ഇങ്ങനെ പലതും സംഭവിക്കുമെന്നും സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്നും വിപിന്‍ പറയുന്നു.
വിഷ്ണുവിനേയും വിപിന്‍ ലാലിനേയും കാക്കനാട് കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: