നെടുമങ്ങാട്: ഗതാഗത കുരുക്ക് മാറ്റാന്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ കുരുക്ക് വര്‍ദ്ധിപ്പിച്ചു. നഗരത്തില്‍ വണ്‍വേ സംവിധാനത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് യഥാസമയത്ത് എത്തിച്ചേരാന്‍ കഴിയാത്ത സ്ഥിതിയാണ്. പഴകുറ്റി ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ പ്രകാശിച്ചു തുടങ്ങിയാല്‍ വേങ്കവിള വരെ വാഹനങ്ങള്‍ നിരന്ന് മണിക്കൂറുകള്‍ കാത്ത് കിടക്കും. ചന്തമുക്കിലെ സ്ഥിതി വളരെ കഷ്ടത്തിലാണ്. കുളവിക്കോണം കഴിഞ്ഞ് വാഹനങ്ങള്‍ ബ്ലോക്കാകും. സിഗ്നിലെ സമയ ദൈര്‍ഘ്യം ഗതാഗതകുരുക്ക് കൂട്ടുന്നതായാണ് ആക്ഷേപം . ഗരതാഗതക്കുരുക്ക് കൂടിയതോടെ സിഗ്നല്‍ സ്വിച്ച് ഓഫ് ചെയ്ത് വാഹനം കടത്തിവിടേണ്ട സ്ഥിതിയാണ് .പേരൂര്‍ക്കട വഴയില നെടുമങ്ങാട് നാലുവരിപാതയുടെ പേപ്പര്‍ ജോലി നടക്കുന്നതിനിടയ്ക്കാണ് സ്ഥലപരിമിതിക്കുറവുള്ള റോഡില്‍ ലക്ഷങ്ങള്‍ മുടക്കി സിഗ്നല്‍ സ്ഥാപിച്ചത്. .ലാപ് ടെക് എന്ന ഏജസി പഠനം നടത്തിയാണ് നെടുമങ്ങാട്, പഴകുറ്റി, വെമ്പായം, പോത്തന്‍കോട് ,എന്നിവിടങ്ങളില്‍ ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. പോലീസിന്റെ കീഴില്‍ ഹോം ഗാര്‍ഡ് ട്രാഫിക് നിയന്ത്രിച്ചിരുന്നപ്പോള്‍ ഗതാഗത കുരുക്ക് ഇല്ലായിരുന്നു. റോഡില്‍ വ്യാപാരം ചെയ്യുന്ന ചെറുകിട കച്ചവടക്കാരും ,അനധികൃത വാഹന പാര്‍ക്കിംഗും ഗതാഗതകുരുക്ക് ഇതോടൊപ്പം കൂട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: