ന്യൂദല്‍ഹി: ജിഎസ്ടിയുടെ മറവിലുള്ള പകല്‍ക്കൊള്ളക്കെതിരെ കേന്ദ്രം ശക്തമായ നടപടി തുടങ്ങി. ഉല്‍പ്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തിയില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം തടവും അനുഭവിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
സ്റ്റോക്കുള്ള പഴയ ഉല്‍പ്പന്നങ്ങള്‍ പുതിയ വില രേഖപ്പെടുത്തി വില്ക്കാന് ഉല്‍പ്പാദകര്‍ക്ക് സെപ്തംബര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. പക്ഷെ പുതിയ വില അനുസരിച്ചേ വില്ക്കാന് അനുവദിക്കൂ. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പാസ്വാന് അറിയിച്ചു.
കൂടുതല്‍ വില വാങ്ങിയതായി കണ്ടാല്‍ ആദ്യം 25,000 രൂപ പിഴ. രണ്ടാമതും കുറ്റം ചെയ്താല്‍ അരലക്ഷം പിഴ. മൂന്നാമതും ആവര്‍ത്തിച്ചാല്‍ ഒരു ലക്ഷം പിഴയും ഒരു വര്‍ഷം തടവും. അദ്ദേഹം പറഞ്ഞു.
ജിഎസ്ടി സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഉപഭോക്തൃമന്ത്രാലയത്തില് സമിതി രൂപീകരിച്ചു. 60 ഹെല്‍പ്പ് ലൈനുകളും തുടങ്ങി. ഇതുവരെ 700ലേറെ അന്വേഷങ്ങങ്ങള് ലഭിച്ചു. ചരക്ക് സേവനനികുതി നടപ്പാക്കുമ്പോള്‍ ആദ്യം ചില പ്രശ്നങ്ങള്‍ വരും. അത് ഉടന്‍ പരിഹരിക്കും. പാസ്വാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: