കൊച്ചി: ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ നേത്രബാങ്ക് സംവിധാനത്തിന് തുടക്കമായി. മരണാനന്തരം ദാനം ചെയ്യുന്ന കോര്‍ണിയ കേടുവരാതെ സൂക്ഷിക്കാനുള്ള സംവിധാനമാണിത്. പി. ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എം. ഐ റിസര്‍ച്ച് ഫൗണ്ടേഷന്റെ പിന്തുണയോടെ നടപ്പില്‍വരുത്തുന്ന സംരംഭമായ ‘സ്വര്‍ണ്ണം’, ഒരു സമ്പൂര്‍ണ്ണ നേത്രദാന പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ. ഗിരിധര്‍ പറഞ്ഞു. ചീഫ് കോര്‍ണിയ സര്ജന് ഡോ. വിനയ് എസ്. പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് നേത്രബാങ്കിന്റെ ചുമതല. നഗരത്തിലെ പ്രമുഖ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിശീലനം സിദ്ധിച്ച ഗ്രീഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. മരണപ്പെട്ട ഒരു വ്യക്തിയില്‍ നിന്ന് സ്വീകരിക്കുന്ന ഒരു കോര്‍ണിയ രണ്ടു പേര്‍ക്ക് വെളിച്ചം നല്കാന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ പി.ആര്.ഒ റവ. ഫാ. പോള്‍ കാരേടന്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: ഐബി വര്‍ഗ്ഗീസ്, ഐ ബാങ്ക് മാനേജര്‍, 7025756947.
പ്രതികരിക്കാൻ ഇവിടെ എഴുതുക: