തിരുവനന്തപുരം: ജിഎസ്ടിയുടെ മറവില്‍ വ്യാപാരികള്‍ നടത്തുന്ന കൊള്ളയടി അനുവദിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങില്ല. ജിഎസ്ടി കൊള്ള ലാഭം നേടാനുള്ള ഉപാധിയായി വ്യാപാരികള്‍ മാറ്റിയിട്ടുണ്ട്. വിലകൂട്ടി വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും.
എംആര്‍പിയില്‍ നിന്ന് വില കൂട്ടി വില്ക്കാന് വ്യാപാരികള്‍ക്ക് അനുവാദമില്ല. ഉല്‍പ്പാദകര്‍ക്കാണ് അതിന്റെ അവകാശം. സിനിമാ തിയേറ്റുറുകള് തോന്നിയതുപോലെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ടിക്കറ്റ് നിരക്കിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ തിയേറ്ററുകളില്‍ നിരക്ക് കുറച്ചിട്ടുണ്ട്. ഹോട്ടലുകാരുടെ ചില പ്രശ്നങ്ങള്‍ ന്യായമാണ്. എന്നാല്‍ ചിക്കന്റെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില കുറയുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില കുറയ്ക്കാനാകും.
കേരളത്തിലെ 3500 ഹോട്ടലുകളില്‍ 2500 എണ്ണം മാത്രമാണ് വാറ്റ് നിയമപ്രകാരം റജിസ്ട്രേഷന് എടുത്തത്. നികുതി ഈടാക്കാന്‍ ബാധ്യതയില്ലാത്ത ഹോട്ടലുകളും ജിഎസ്ടിയുടെ പേരില്‍ അധികം പണം ഈടാക്കുന്നുണ്ട്. രജിസ്ട്രേഷന് എടുത്തവര്‍ക്ക് മാത്രമെ ജിഎസ്ടി പിരിക്കാവൂ. വ്യാപരികളുമായി ചര്‍ച്ചയ്ക്കില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: