ബീജിങ്ങ്: തെക്കന്‍ ചൈനക്കടലിനു മേലെ അമേരിക്കന്‍ ബോംബറുകള്‍ പറന്നു. ചൈനയും അമേരിക്കയും തമ്മിലുള്ള പോര് കത്തിനില്‍ക്കെയാണ് യുഎസ് യുദ്ധവിമാനങ്ങളുടെ വരവ്. ഇത് കടല്‍ മേഖലയിലെ സംഘര്‍ഷാന്തരീക്ഷം വഷളാക്കി.
ജര്‍മ്മനിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് സീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുഎസ് നടപടി. ചൈനയുടെ കൃത്രിമ ദ്വീപില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ അമേരിക്കന്‍ യുദ്ധക്കപ്പല്‍ അഭ്യാസപ്രകടനങ്ങളും നടത്തുന്നുണ്ട്. തെക്കന്‍ ചൈനാക്കടല്‍ ചൈനയുടേതല്ല അന്താരാഷ്ട്ര മേഖലയാണെന്ന് ഉറപ്പിക്കുക കൂടിയാണ് യുഎസ് നടപടിയുടെ ലക്ഷ്യം.
ഗുവാമില്‍ നിന്നുള്ള രണ്ട് ബോംബര്‍ വിമാനങ്ങളാണ് തെക്കന്‍ ചൈനാക്കടലിനു മുകളില്‍ പറന്നത്. ബി 1 ബി ലാന്‍സര്‍ വിമാനങ്ങളാണ് എത്തിയത്. ഞങ്ങളുടെ ആയുധ ശേഷം പ്രകടിപ്പിക്കാനായിരുന്നു ഇതെല്ലാം. യുഎസ് വ്യോമസേനാ വക്താവ് മേജര്‍ റിയാന്‍ സിംപ്സണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: